Saturday, August 7, 2010

വലയിലെ സംഭവങ്ങള്‍

ഇന്റര്‍നെറ്റ്‌ ആകുന്ന അനന്ത സാഗരത്തില്‍ മുങ്ങി ത്തപ്പി മത്തികളും മണലുകളും പെറുക്കുന്ന പാവങ്ങള്‍ ആണ് ഞങ്ങള്‍. ഇവിടെയും ചില കേമന്മാരുണ്ട്. നമ്മുടെ നൌഷാദിനെ പോലെ. ആള് മലനാട്, ഇടനാട്‌ പോലോത്ത ഒരു നാട്ടില്‍ നിന്നുള്ള "ബാല്യക്കാരന്‍". കളനാട്ടില്‍ നിന്നുള്ള നൌശാദിന്റെത് പക്ഷെ ഒട്ടും

Saturday, July 31, 2010

ശിഹാബ് തങ്ങള്‍, ആ ഓര്‍മകള്‍ക്ക് ഇന്നും നിത്യവസന്തം


ഓഗസ്റ്റ്‌ ഒന്ന് എന്നത് എനിക്ക് ഇന്നും മനസ്സില്‍ നിന്നും മായാത്ത ദിവസമാണ്. വൈകുന്നേരം എഴരയോടടുത്ത സമയത്ത് എന്റെ ഓഫീസിനടുത്തു ജോലി ചെയ്യുന്ന സയ്യിദ് എന്നയാളാണ് ആ വാര്‍ത്ത‍ " എടാ ആബിദ് , തങ്ങള്‍ മരിച്ചെന്നു കേള്‍ക്കുന്നല്ലോ, ശരിയായിരിക്കുമോ" എന്ന ഉപ ചോദ്യത്തോട് കൂടി എന്നോട് പറഞ്ഞത്. കേട്ടയുടനെ എന്റെ കണ്ണുകളില്‍ ഇരുട്ട് പറന്നു. എന്റെ കാല്‍ ഭൂമിയില്‍ ഉറക്കുന്നില്ല, കേട്ട വാര്‍ത്ത‍ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ, എന്നാലും അദ്ധേഹത്തെ പോലോത്ത ഒരു വ്യക്തിയെ വ്യാജമായി ആരും "മരിപ്പിക്കല്ലല്ലോ" എന്ന കാര്യം മനസ്സിനെ വല്ലാത്ത പിടിച്ചുലച്ചു. എന്റെ ആ സമയത്തെ അവസ്ഥ കണ്ട ബോസ് എന്നെ പോകാന്‍ അനുവദിച്ചു. പിന്നീട് ദുബായ് കെ എം സി സി യിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. അതിനിടയില്‍ ട്രഫികും വണ്ടികലുമോന്നും എന്റെ കണ്ണില്‍ കണ്ടില്ല. ശിഹാബ് തങ്ങളുടെ മുഖം , അത് മാത്രമായിരുന്നു മനസ്സില്‍ നിറയെ.
KMCC ഓഫീസില്‍ എത്തിയപ്പോഴേക്കും ആള്‍ക്കാര്‍ നിറഞ്ഞിരിക്കുന്നു, പിന്നെയും ആള്‍ക്കാര്‍ വന്നു കൊണ്ടിരിക്കുന്നു. എന്നിട്ടും ഒരു മൊട്ടു സൂചി വീണാല്‍ കേള്ല്‍ക്കാവുന്ന നിശബ്ധത. മിക്കവരും നിര കണ്ണുകളോട് കൂടി ഹാളിലെ വാര്‍ത്ത‍ ചാനലുകളില്‍ കണ്ണും നട്ടിരിക്കുന്നു. പിന്നീട് ഒരു ദുആ. അപ്പോഴേക്കും പലരും നിയന്ത്രണം വിട്ടു അലറിക്കരയുന്ന അവസ്തയിലെക്കെതി. അതില്‍ എന്നെപോലെ പാനക്കാട്ടീക്ക് പോയി ആ മൃതുവാര്‍ന്ന കരങ്ങളില്‍ ചുംബിക്കാന്‍ ഭാഗ്യം ലഭിക്കാത്ത ഒരുപാട് പേരുണ്ട്. പക്ഷെ അവരുടെയെല്ലാം വികാരം ശിഹാബെന്ന ആ ശാന്തി ദൂതന്‍ മാത്രമായിരുന്നു.
എന്താണ് ഇത്തരത്തില്‍ ജനം വിങ്ങിപോട്ടിയതിന്റെ പൊരുള്‍? മറ്റുള്ളവര്‍ ആഹ്വാനം ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തങ്ങള്‍ അത് പ്രവര്‍ത്തിച്ചു കാണിക്കുകയായിരുന്നു. അദ്ദേഹം വാക്ചാരുത്ത കൊണ്ടോ ഗോരഗോരം അലരിക്കൊണ്ടോ കാണികളെ കയ്യിലെടുതില്ല. ഓരോ മലയാളിയുടെയും മനസ്സിന്റെ ഉള്ളില്‍ അദ്ദേഹം ഒരു ഇര്പ്പിടം സ്വന്തമാക്കി. എളിമയുടെയും കരുണയുടെയും പ്രവാചക ചരിത്രം അദ്ദേഹം ജീവിതത്തിലുടനീളം കൊണ്ട് നടന്നു. അതാണ്‌ ശരി. അത് മാത്രമായിരുന്ന്നു ശരി എന്ന് ചരിത്രം പിന്നീട് തങ്കലിപികളാല്‍ എഴുതി.
ആ ഓര്‍മ്മകള്‍ പോലും ഒരു സ്വാന്തനം തന്നെ.

Sunday, May 23, 2010

അവസാനം ശുഭപര്യവസാനം!

പൊട്ടുമെന്ന് മനപ്പായസമുണ്ടവരെയും അസൂയാലുക്കളെയും നിരാശരാക്കി കഴിഞ്ഞ ഒരുമാസമായി തുടര്‍ന്ന വിവാദങ്ങള്‍ അവസാനിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരുപാടുണ്ടായെങ്കിലും കാര്യങ്ങള്‍ക്കടുക്കുമ്പോള്‍ ക്ലബ്‌ ഒറ്റക്കെട്ടാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
എനിക്കെതിരെ ഒരു ചെറിയ ശിക്ഷാനടപടി എടുക്കുമെന്ന സൂചനയുണ്ട്. അത് ഞാന്‍ രണ്ടു കയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിക്കും.
വിവാദങ്ങള്‍ ക്ലബിനെ കൂടുതല്‍ ശക്തിപെടുത്തുക മാത്രമേ ചെയ്യു. വര്‍ഷങ്ങളായി സ്ഥാനമാനങ്ങള്‍ കയ്യടക്കി വെച്ച് പുരോഗതിയെ പിറകിലോട്ടു നയിക്കുന്ന മറ്റു സംഘടനകള്‍ക്ക് മാതൃകയാവട്ടെ ഈ ക്ലബ്‌.
യുവാക്കളെയും വിദ്ധ്യാര്‍ഥി കളെയും അര്‍ഹമായി പരിഗണിച്ചു മുന്‍ നിരയിലേക്ക് വളര്‍ത്തി കൊണ്ട് വരുന്ന നിലപാട് നമ്മെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. മാതൃ-പിതൃ സ്ഥാനത്ത് നില്‍ക്കുന്ന കരുത്തരായ പത്തു സ്ഥാപകര്‍, അതിനു പിന്നില്‍ വിദ്ധ്യാര്‍ത്തി - യുവ സമൂഹം, പിന്നില്‍ നാളെയുടെ വാഗ്ദാനങ്ങളായ കൌമാരക്കാര്‍, അങ്ങനെ സുസ്ഥിരവും വ്യവസ്ഥാപിതവുമായ സംഘടനാ സംവിധാനം നമ്മുടെ ക്ലബ്ബിന്റെ മാത്രം പ്രത്യേകതയാണ്.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനര്തികള്‍ക്കും എന്റെ ആശംസകള്‍ അറിയിക്കുന്നു. പ്രസിടെന്റായി സ്ഥാനമേല്‍ക്കുന്ന ഹകീം സീ എസിനും സെക്രെടരിയാവുന്ന താജുദ്ദീനും മറ്റു ഭാരവാഹികള്‍ക്കും എന്റെ ഭാവുകങ്ങള്‍. എനിക്ക് കഴിയാലാവും വിധം സഹകരണം നിസ്വാര്തമായി തുടര്‍ന്നും നല്കുമെന്നരിയിക്കട്ടെ.

Wednesday, May 19, 2010

ജമാഅത്തെ ഇസ്ലാമിയും ലീഗും പിന്നെ യൂത്തന്മാരും

അല്ലേലും ഈ യുവാകളങ്ങനെയാണ്, മുന്‍ പിന്‍ നോക്കാതെ അങ്ങ് പ്രസ്താവിച്ചു കളയും ചോരത്തിളപ്പിന്റെ പ്രായമല്ലേ, മൂത്ത് നരച്ചവര്‍ അങ്ങ് സുഖവിവരം അന്യോഷിച്ചു ജ ഇ ക്കാരെ കണ്ടപ്പോഴേക്കും അതാ വരുന്നു പ്രതിഷേധങ്ങള്‍. കൂട്ടിയാലും കൂടാതവരെ എന്തിനെ കാണുന്നത്. അല്ലെ !!

Thursday, April 29, 2010

ഹര്‍ത്താല്‍ ആഘോഷിച്ചു

കേരളത്തിന്റെ സ്വന്തം ഉത്സവമായ ഹര്‍ത്താല്‍ ഇത്തവണയും ആഘോഷപൂര്‍വ്വം കൊണ്ടാടി. ബസുകള്‍ കല്ലെരിന്ഹു തകര്‍ത്തും, ട്രെയിനുകള്‍ തടഞ്ഞും ആഘോഷം ഗംഭീരമാക്കി. ടി വി ചാനലുകളില്‍ ഹര്‍ത്താല്‍ ദിന പ്രത്യേക പരിപാടികളും ഉണ്ടായിരുന്നു. ഇതോടനുബന്ധിച് വിവിധ ഇടങ്ങളില്‍ സെമിനാറുകളും നടന്നു. കേരളത്തിന്റെ സ്വന്തം ഹര്‍ത്താല്‍ സംസ്കാരത്തെ നശിപ്പിക്കാനുള്ള ബൂര്‍ഷ കുത്തക മുതലാളിത രാജ്യങ്ങളുടെ ശ്രമങ്ങളെ കരുതിയിരിക്കണമെന്നും, ഹര്‍ത്താലിനെ യുനെസ്കോ ലോക പൈതൃക ആഘോഷങ്ങളുടെ കൂട്ടത്തില്‍ ഉള്‍പെടുത്തി സംരക്ഷിക്കണമെന്നും ആവശ്യപെട്ടു. അതിനിടെ ഹര്‍ത്താല്‍ ഇത്തവണ വേനലവധി കാലത്ത് വെച്ചത് വിദ്യാര്‍ഥി സമൂഹത്തിനോടുള്ള അവഗണനയാണ് എന്നും, ഇത്തരം നീക്കങ്ങളില്‍ നിന്നും ബന്ധപെട്ടവര്‍ പിന്മാരനമെന്നും SFI ആവശ്യപെട്ടു.
സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്ന ഈ സമയത്തും ഹര്‍ത്താല്‍ വിപണി സജീവമായിരുന്നു. ഹര്‍ത്താല്‍ ആവശ്യ വസ്തുക്കളായ കോലങ്ങള്‍, മുദ്രവാക്യ പുസ്തകങ്ങള്‍ എന്നിവക്കും വന്‍ ഡിമാന്റ് അനുഭവപ്പെട്ടു. ബെവേരജെസ് കടകളിലും വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. പാര്‍ട്ടി സെക്രടറി കാറില്‍ വന്നു ഹര്‍ത്താല്‍ ആഘോഷങ്ങള്‍ നേരിട്ട് വിലയിരുത്തി.
അതിനിടെ ഹര്‍ത്താല്‍ ആഘോഷങ്ങളില്‍ നിന്നും പല സംസ്ഥാനങ്ങളും വിട്ടു നിന്നത് വിവാഗീയത കാരനമാനെന്നുമുള്ള നിരീക്ഷണങ്ങള്‍ ഉണ്ടായി.
എന്നാല്‍ ഹര്‍ത്താല്‍ കാരണം സാധന വില പെട്ടെന്ന് തന്നെ താഴോട്ടു പോയത് കച്ചവടക്കാര്‍ക്ക് വന്‍ ആഘാതമായി. ഹര്‍ത്താല്‍ കഴിഞ്ഞ വൈകിട്ട് ൫ മണിക്ക് വിളകള്‍ പകുതിയായി കുറഞ്ഞു. നാളെ വില പൂര്‍ണമായും കുറഞ്ഞു സൌജന്യമായി നല്കെണ്ടിവരുമോ എന്ന ആശങ്ങയിലാണ് കച്ചവടക്കാര്‍.

Sunday, November 16, 2008

കാസര്‍കോടന്‍ തത്വ ചിന്തകള്‍

ഈ കാസര്‍കോട് കാരായ നമ്മളുടെ കേളി ഉലകം മുയുബനും ഫേമസ് ആണ് . അത്രയും “നല്ല ” പേരാണ് കാസ്രോട്ടാര്‍ക്ക് . ഏതായാലും അതിനെ പറ്റിയിട്ടാവം ഇനി കൊറച്ചു ബന്ടല്
ഈയുള്ളവന്‍ നാട്ടില്‍ ഏതായാലും രക്ഷപ്പെടില്ല എന്ന് തോന്നിയത് കൊണ്ടാണ് ഒരി ബട്ടി യോഗ്യതകലുമായി ദുബായില്‍ വന്നത് . ആസ് യുശുഅല്‍, Interviews അറ്റന്‍ഡ് ചെയ്തു കൊണ്ടിരിക്കുന്നു . എല്ലായിടതും OK ആവുന്നു, ബട്ട് കാസര്കൊടനെന്ന "അതിയോഗ്യത” കാരണം OUR കമ്പനിക്കു നിന്നെ താങ്ങാന്‍ കയ്യൂല മോനേ എന്ന ഭാവം ഈടിങ്ങളുടെ ബോഡി ലാംഗ്വേജ് ഇല്‍ നിന്നു തന്നെ മനസ്സിലാക്കാന്‍ പറ്റി . ഈ യുള്ളവന്‍ ഒരി എട്ടു എട്ടരയോളം നീളവും അതിന് തക്ക തടി (?) യുമുള്ള ആളാണ് . അത് എന്നെ വ്യക്ടിപരംയിട്ടു അടുപ്പമുള്ള എല്ലാവര്ക്കും അറിയും !..... ആ സമയത്താണ് ഒരീസോ മേഇന്‍ ഒരി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നത് . ഇന്റെര്വിയൂസ് ഇല്‍ പതിവായി ഉണ്ടാകാറുള്ള കുശലാന്വെശന്ഗല്കൂ ശേഷം കാര്യാ പരിപാടിയിലേക്ക് കടന്നു . ആദ്യമായി എന്റെ സെര്‍തിഫികാറെസ് ഒന്നു കണ്ണോടിക്കുക യാണ് ഈ സാറ് . എന്റെ cv യിലെ യേജും ഫ്യ്സികാല്ലി ലൂകിംഗ് യേജും ബരാബര്‍ ആന്നില്ലെന്നു ടിയാണ് തമ്സ്യോ . അറ്റ്‌ ലാസ്റ്റ് അതും സംഭവിച്ചു, ഞാന്‍ കാസര്കൊടനനെന്നുള്ള കാര്യം ഒരു ദുര്‍ബല നിമിഷത്തില്‍ എന്റെ തോള്ളയില്‍ നിന്നും നിര്‍ഗളിച്ചു . പിന്നീട് എന്തായിരിക്കാം സംഭവിച്ചതെന്ന് പറയേണ്ടതില്ലല്ലോ !
എന്റെ റൂം മേറ്റ്‌ശൌകത് ഫ്രം കാലിക്കറ്റ്‌ , ആസ് ഉസുഅല്‍ , തുക്കാന്‍ പോവുകയാണ് . ഇത്തവണ അബുദാബി ആണ് ടെസ്ടിനശന്‍ . ടാക്സി പിടിച്ചു . ഡ്രൈവര്‍ ഒരു പച്ച . ച്ചുംമാതിരിക്കണ്ടല്ലോ എന്ന് കരുതിക്കാണും അറിയാവുന്ന ഹിന്ദി മാലും വെച്ചിഇറ്റൊന്നു മാലി . ഡ്രൈവര്‍ : “ കിതര്‍ സെ ഹായ് തു ?” സൌക്ക് :(ഷൌക്കത്ത് എന്നതിന്റെ കസ്രോടന്‍ ഷോര്‍ട്ട് കട്ട് ) ഇന്ത്യ “ഇന്ത്യ മേഇന്‍ കിതര്‍ ?” കേരള മേഇന്‍ ഹൈന്‍ ഹായ് ഹൊ . “കിതര്‍ ഹൈന്‍ യെ കേരള , മെഇ സുന ഭി നഹി ” ഈ പൊട്ടന് അരി യെ ലാന്നു തോന്നുന്നു , മെഇ മലബാറി ഹായ് ഡാ “ ക്യാ മലബാറി , ഐസ ഭി ഏക് മുലൂക് ഹൈന്‍ ”. മലബാരിയെ അറിയാട അല്‍ഭുത മനുഷ്യനോടു മുന്ദീട്ടു ഫലമില്ലെന്ന് കണ്ട souku ഉസക വായ ബന്ദ് കിയ . ഈ ഗ്രീനുണ്ടോ വിടുന്നു കിച്ചു “അച്ഛാ കിതര്‍ രഹത ഹായ് ” ബര്‍ ദുബായ് മേഇന്‍ “കമ്പനി റൂം മി ” നാഗി മി അപ്ന റൂം മി യെ കസര്‍ഗോടന്‍ കെ സാത്ത് ഹൈന്‍ . പൊട്ടില്ലേ ബേദി ഈ പച്ചക്ക് . “ അച്ഛാ ആപ് കാസര്‍കോട് ക ആദ്മി ഹായ് . തോ ഐസ ബോലോ ന . ക്യോന്‍ മലബാറി കേരള ഐസ ബോല്‍ത ഹൈന്‍ ..........

ഉത്തര(കല്യാണ)ദേശം

ഉത്തരദേശവും കല്യാണ പരസ്യങ്ങളും

സാഹ്യാന പത്രങ്ങള്‍ക്ക് ഇത്രയധികം സ്വാധീനം ഉള്ള ഒരു നാട് കാസ്രോട് അല്ലാതെ വേറെ ഏതെങ്കിലും ഉണ്ട് എന്ന് തോന്നുന്നില്ല . പ്രത്യേകിച്ചും ഉത്തരധേസത്തിനു. ഉത്തരടെശ്സം ( ലോക്കല്‍ സ്ലാങ്ങില്‍ ഉത്രേശം ) നമ്മുടെ നാടിന്റെ നീറുന്ന പ്രശ്നങ്ങല്കു‌ വേണ്ടി തൂലിക ചലിപ്പിച്ചു തുടങ്ങിയിട്ട് 20 വര്‍ഷത്തോളമായി . അതില്‍ ആ പത്രത്തിനും അത് വായിക്കുന്ന നമ്മള്‍ക്കും അഭിമാനിക്കാം . എന്നിരുന്നാലും , ഒരു കാര്യം , അത് പലരുടെയും നെറ്റി ച്ചുളിപ്പിക്കുന്നതാനെങ്ങില്‍ കൂടി , പറയാതിരിക്കാന്‍ വയ്യ . മറ്റൊന്നുമല്ല , കല്യാണ പരസ്യങ്ങളെ പറ്റിയാണ് പറഞ്ഞു വരുന്നതു . അടുത്ത കാലത്തായി ഈ ഡെയിലി ഇല്‍ കല്യാണ പരസ്യങ്ങളുടെ അതി പ്രസരമാണ് കണ്ടു കൊടിരിക്കുന്നത് . ശനി , ഞായര്‍ തുടങ്ങിയ ദിനങ്ങളില്‍ പത്രത്തില്‍ വലുതായി വാര്തകലോന്നുമില്ലെന്കിലും കാണാം ഒരു പാടു കല്യാണ പരസ്യങ്ങള്‍ . ചിലത് മുഴു പേജ് , മറ്റു ചിലത് ഹാല്‍ഫ്‌ പേജ് അത് പോരാഞ്ഞ്ചിട്ട് പെട്ടിക്കൊലങ്ങള്‍ വരെ . വരന്റെ ഫോടോ ഇത്തിരി വലുതായി കൊടുക്കും . പിന്നെ നിരനിരയായി കുറെ പാസ്പോര്‍ട്ട് സൈസ് ഫോടോകള്‍ , ചിലപ്പോ ഫുള്ളും കാണും . അതും നല്ല മെട്രോസ്സ്‌ുഅലയിട്ടുള്ള ഫോടോ . ഇതില്‍ ഒരു പുനര്‍ വിചിന്തനം നടത്താനുള്ള സമയമായില്ലേ എന്ന് നിങ്ങലെല്ലാവരെയും (?) പോലെ എനിക്കും ഒരു സമശയം . ഇനി ഈ പരസ്യങ്ങള്‍ ആരൊക്കെ ശ്രദ്ധിക്കും എന്ന് നോക്കാം , കൂടുതല്‍ ശ്രദ്ധിക്കുന്നത് മറ്റാരുമല്ല പരസ്യം കൊടുത്തവര്‍ തന്നെ … അത് കഴിഞ്ചു ഫാമിലി പിന്നെ ഫ്രിഎണ്ട്സും നാട്ടിലെ ചെറുപ്പക്കാരും . ഡിം തീര്നു‌ പിന്നെ ആര് ശ്രദ്ധിക്കാന്‍ അല്ലെ ! കാശ് പോയത് മെച്ചം ….. ആട്മാര്തമായി ചോദിക്കട്ടെ ? എന്ത് നിര്‍വൃതിയാണ് ഇതില്‍ നിന്നു ലഭിക്കുന്നത്‌ ? ഇനി ഈ കലാപരിപാടിക് അതിന്റെ വിമര്‍ശകനെന്ന നിലയില്‍ ഒരു സബ് സ്ടിട്യുട്ട് നിര്‍ദേശം വെക്കട്ടെ . ഈ പത്രപരസ്യം കൊടുക്കനുധേഷിക്കുന്ന വരന്റെ ഫ്രിഎണ്ട്സുകള്‍ അതിന് വരുന്ന ചിലവിനു തുല്യമായ കാശ് വരന്റെ കല്യാണ ചിലവിലേക്കായി സദഖ ചെയ്യുക … അത് ഇന്നു വര നും നാളെ ചെയ്തവര്‍ക്കും ഫലം ചെയ്യും . ഇനി കാശ് സ്വീകരിക്കാന്‍ അഭിമാനം സമ്മതിക്കാത്ത വരനനെങ്ങില്‍ അത് പാവപെട്ടവരുടെ കല്യാണ ഫണ്ട് ഉകളിലേക്ക് ഏല്‍പ്പിക്കുക .അവസാനമായി ഒരു അധിക പ്രസങ്ങതോടെ എന്റെ ജല്പനങ്ങള്‍ നിറുത്തട്ടെ .

ഒരു അനുഭവ കഥ .നാടിലെ ഒരു ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകന്‍ എന്നോട് : എടാ ആബിതെ നമ്മുടെ ക്ലബിന് ഈടെ ദുബായ് കമ്മിറ്റി ഉണ്ട് നീ എല്ലാം ചേര്ന്നു ഉശാരാക്കണം . ഞാന്‍ : “ ഐനെന്തെപ്പ സഹകരിക്കാലോ , ആയി എന്തൊക്കെ യാണ് പ്രവര്‍ത്തനങ്ങള്‍ ” മെമ്പര്‍ : ചങ്ങായിമാരെ മങ്ങല്ത്നെല്ലോ പേപ്പര്‍ ല് പരസ്യം കൊടുക്കരുന്ദ് !..........